Saturday, May 28, 2011

കുട്ടന്‍റെ വിദ്യാരംഭം

കുട്ടന്റെ മൂന്നാമത്തെ വിഷു...കണി കാണാന്‍ കുഞ്ഞന്‍ നേരത്തെ എഴുന്നേല്‍ക്കും എന്നു തന്നെയായിരുന്നു  വിശ്വാസം.
പെട്ടെന്ന് ഉണര്‍ന്നു. അച്ഛനും അമ്മയും കണി കാണല്‍ കഴിന്ജ്, കുളി കഴിന്ജ്, 'ഞങ്ങള്‍ കണ്ടു; നിങ്ങള്‍ വേണമെങ്കില്‍ കണ്ടോളൂ' എന്ന ഭാവത്തില്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു. ഞാന്‍ കുട്ടനെയും എടുത്ത്, വിളക്ക് വെയ്ക്കുന്ന മുറിയില്‍ പോയി. കുട്ടന്‍ അപ്പോളേക്കും ഉണര്‍ന്നു, ചിരിക്കുന്നു. അവിടെ ചെന്ന് തൊഴുതു... ദാ  നില്‍ക്കുന്നു, ഒരു കുഞ്ഞികൃഷ്ണന്‍. മേലാകെ നീലം പൂശി, പീലിത്തിരുമുടി കെട്ടിവെച്ച്, ഓടക്കുഴലും കയ്യില്‍ പിടിച്ച് ഒരു കുഞ്ഞിക്കൃഷ്ണന്‍. കുട്ടന്‍ കൃഷ്ണന്റെ കിങ്ങിണി പിടിച്ചു കളിക്കാന്‍ തുടങ്ങി. കൃഷ്ണനും കുഴപ്പമില്ല - വഴങ്ങിക്കൊടുത്തു. ഞാന്‍ ചോദിച്ചു : 'ആരാ വേഷം കെട്ടിച്ചേ?' കൃഷ്ണന്‍ പറഞ്ഞു " ടീച്ചര്‍". അപ്പള്‍ക്കും, അമ്മയുടെ 'അനിയാ...' എന്നുള്ള വിളി. 'ഓ...ഇപ്പൊ കണ്ടത് സ്വപ്നമായിരുന്നോ!' നല്ല, ഐശ്വര്യമുള്ള സ്വപ്നം!

ഞാന്‍ കണി കണ്ടു. 

കുട്ടനെ ഉണര്താണോ വേണ്ടയോ ന്നു ചിന്തിച്ചു നില്‍ക്കുമ്പോള്‍, കുഞ്ഞന്‍ ചിണുങ്ങി. ഉടനെ കുട്ടനെ എടുത്ത് കൊണ്ട് പോയി. കുഞ്ഞന്‍ കണ്ണ് തുറന്നു. തുറക്കാന്‍ പ്രയാസം. മുഖം ച്ചുക്കിച്ച്ചുളിച്, എല്ലാം കണ്ടു. എന്നിട്ട ഒരു പറച്ചില്‍ : 'അമ്ബിതിയി  (കമ്പിത്തിരി) '
'മോള്ള്‍ പോയിട്ട അമ്ബിത്തിയി അത്താം (കത്തിക്കാം)'
ഉത്സാഹായിട്ടാണ്. കുഞ്ഞന്റെ അച്ഛന് സങ്കടം : 'ഇങ്ങനെ ഉഷാറായി ഉണരും എന്നുണ്ടായിരുന്നെങ്കില്‍, ഇന്നലെ തന്നെ എല്ലാ കമ്പിത്തിരികളും പൂത്തിരികളും കത്തിച്ചു തീര്‍ക്കില്ലായിരുന്നു'
ഇടക്കിടക്ക് കൊട്ടുവായിട്റ്റ്, കുട്ടന്‍ കമ്പിത്തിരി കത്തിച്ചു.

പിന്നെ കഷായം കുടിച്ചു - മിടുക്കനായിട്റ്റ്. എന്നിട്ട കുളി. ലേശം വാശി പിടിച്ചു - അഹമ്മതി കാട്ടാന്‍ സമ്മതിക്കാത്തതിന്. എന്നാലും ഒകെ.  പട്ടുകോണകം ചുറ്റാന്‍ ലേശം മടീണ്ടാര്‍ന്ന്. നാണം കൊണ്ടല്ല - സ്വതവേ, നാട്ടില്‍ വന്നാല്‍ ദിഗംബരനായി നടക്കലാണ് പുള്ളിക്ക് ഭ്രമം. അതുകൊണ്ട് മാത്രം. കഴുത്തില്‍ ഒരു മണിമാലയും കൂടിയായപ്പോള്‍, അമ്മാത്തെ മുത്തശ്ശി പറഞ്ഞപോലെ ഒരു ഭക്തന്റെ ച്ഹായ.

അമ്പലത്തിലും കാവിലും കയറുന്നതിനു മുന്നേ ഓരോ തവണയും മൂത്രം ഒഴിപ്പിച്ചു. അമ്പലത്തില്‍ നല്ല തിരക്ക്. തിരിച്ചു പോരുമ്പോ, കുട്ടംമാമന്റെ കയ്യില്‍ നിന്ന ആദ്യത്തെ വിഷു കൈനീട്ടം .

കാവിലേക്കു വച്ച് പിടിച്ചു. പൂജ കഴിഞ്ഞിരുന്നു. മുത്തശ്ശന്‍  അക്ഷമയോടെ കാത്തു നിന്നിരുന്നു. ഉരുളിയിലെ അരി വാരാന്‍ തുടങ്ങി. മുത്തശ്ശന്‍  മടിയിളിരുത്തിയിട്റ്റ്, നാവില്‍ 'ഹരിശ്രീ' എഴുതി. അക്ഷരമാല മുഴുവന്‍ എഴുതിയോ നാവില്‍?....കുറെ നേരം കുട്ടന്‍ വായേം പൊളിച്ച് കരയാതെ ഇരുന്നു. മുത്തശ്ശ്യമ്മക്ക് അഭിമാനം തോന്നിത്തുടങ്ങി. മുത്തശ്ശനും. നാവില്‍  എഴുതിക്കുന്നതിനിടക്ക്  മുത്തശ്ശന്‍  : 'അന്ന് പാച്ച്വഫന്റെ കൊച്ചനെ ഞാനല്ലേ എഴുതിച്ചത്...എന്തൊരു കരച്ചിലായിരുന്നു!'
അമ്ബ ത്തൊന്നക്ഷരങ്ങളും പറയിച്ചു. എല്ലാം ക്ഷമയോടെ പറഞ്ഞു. അപ്പൊ ബാക്ക് ഗ്രൗണ്ടില്‍ ശാന്തിക്കാരനായ അഫനുമായി നാട്ടു വര്‍ത്തമാനം : 'മരിക്കനെന്ടണ്ണ്‍ നല്ലോണം ഉണ്ടെര്‍ന്നു.. alle  ‍? മരിച്ച അന്ന് എകാദശി യോ ദ്വാദശിയോ മറ്റോ ആയിരുന്നോ? ആയിരുന്ന്ന്കില്‍ നന്നായിരുന്നു...'
അപ്ഫന്റെ കമന്റ് : 'അമ്മാമിക്ക് എന്നും ഏകാദശി ആയിരുന്നു...ഷുഗരായിരുന്നേ!'

ഓരോ അക്ഷരങ്ങളും അ രിയില് എഴുതുന്നതോടൊപ്പം ഉച്ച്ചരിക്കുന്നും ഉണ്ടായിരുന്നു. എല്ലാം എഴുതിക്കഴിഞ്ഞപ്പോ, കോണകവാലനോട്, നമസ്ക്കരിക്കാന്‍ പറഞ്ഞു. സാഷ്ടാംഗം നമസ്ക്കരിച്ച്ചു മണ്ഡപത്തില്‍, മൂന്നു വട്ടം. മുത്തശ്ശന്‍ കൊടുത്ത ദക്ഷിണ അപ്ഫന്മാര്‍ക്ക് കൊടുത്തു. മിടുക്കനായി. അപ്പലെക്കും വല്യച്ഛ ന്‍ വന്നു. കുട്ടന് വല്യച്ഛന്റെ വക വി ഷു ക്കേ ട്ടം.

കാവിനു പുറത്തു വന്നപ്പോ, കുഞ്ഞന് കുളിക്കണം. കുളത്തില്‍, ഒരാള്‍ ഉണ്ട്. അദ്ദേഹം പറഞ്ഞു, 'വരൂ...ഞാന്‍ ഇറക്കാം'. വേഗം പോയി കൂടെ. വെള്ളത്തില്‍ നില്‍ക്കുമ്പോള്‍ കുട്ടന്‍ പറയുന്നു : 'വിട്ടോളൂ....വിട്ടോളൂ'. കുട്ടന് രണ്ടര വയസ്സ് മാത്രമായത് കൊണ്ട്, എല്ലാര്‍ക്കും തമാശ. എല്ലാരും കുറെ ചിരിച്ചു. അപ്പ ളക്കും വല്യമ്മയും കുന്ജോപ്പോലും വന്നു കുളി കാണാന്‍. കുന്ജോപ്പോലക്ക് പനി വിട്ടിട്ടില്ല. അതുകൊണ്ട് കുളിച്ചിട്ടില്ല. കുളിച്ച്ചില്ലെന്കിലെന്താ, കുന്ജോപ്പോലുറെ വലിയ  കണ്ണുകളും, കറുത്ത് ചുരുണ്ട മുടിയും കാതിനു താങ്ങാന്‍ പറ്റാത്ത കമ്മലും ഒക്കെ ആയി കാണാന്‍ നല്ല ചന്തമാണ്.

കുളി മതിയായില്ല. എന്നാല്‍, കുളത്തിന്റെ കൂപ്പില്‍ക്കൂടെ , അമ്മയെ വായ  പൊ ളിപ്പിച്ച് നിര്‍ത്തി, ഒരോട്ടം പാസാക്കി. 'എന്റെ കൃഷ്ണാ....' അമ്മ വിളിച്ചു പോയി!

കുന്ജോപ്പോളക്ക് അച്ഛന്‍ വിഷുക്കേട്ടം കൊടുത്തു. വല്യച്ഛ ന്‍  തന്നത് അറിയാഞ്ഞിട്ടോ എന്തോ...വല്യമ്മയും തന്നു വിഷുക്കേട്ടം.
ഇല്ലത്ത് ചെന്നപ്പോ, മുത്തശ്ശനും.

എത്ര രൂപയാ കിട്ടിയത്....!
ഇതുകൊണ്ട്, ചോചോച്ചോ, ദൂത്, ബിലോം ഒക്കെ വാങ്ങണം.

No comments:

Post a Comment